Posts

നിശബ്ദത

ചിലപ്പോൾ നിശബ്ദത ഒരു മരമാകാറുണ്ട്. ധാരാളം ചില്ലകളുള്ള, വേരുകൾ ആഴത്തിലൂന്നിയ നിസ്സംഗതയുടെ ഒരു മഹാവൃക്ഷം ചിലപ്പോൾ നിശബ്ദത ഒരു പുഴയാകാറുണ്ട്. പതിഞ്ഞെഴുകുന്ന ശാന്തിയുടെ തെളിനീരൊഴുക്കുന്ന നദി ചിലപ്പോൾ നിശബ്ദത നിശയാകാറുണ്ട്. എല്ലാം മറച്ചു പിടിക്കുക്കുന്ന, ഒന്നിനെയും വ്യക്തമാക്കാത്ത, സഹനത്തിലും പൊഴിക്കുന്ന ചിരിപോലെ ഒന്ന് ചിലപ്പോൾ നിശബ്ദത ഒരു ഭാഷയാവാറുണ്ട്.  ചിലർക്കു മാത്രം ചിരപരിചിതമായ ഒരു ഭാഷ ചിലപ്പോൾ നിശബ്ദത മരണമാകാറുണ്ട്. ആർക്കും പിടിതരാത്ത മൂകമായ ശൂന്യത പോലെ

ചരിത്രം

അങ്ങനെയിരിക്കെ ഒരു ദിവസം ചരിത്രം ഇടിഞ്ഞു വീണു അടിത്തറയ്ക്ക് ബലമില്ലാത്തതുകൊണ്ടാണെന്ന് ചിലർ കെട്ടിപ്പടുത്ത പലരേയും ഒഴിവാക്കിയതിൻ്റെ ശാപംകൊണ്ടാണെന്ന് മറ്റു ചിലർ വീണ്ടും പടത്തുയർത്തണമെന്ന് യഥാസ്ഥിതികർ ചരിത്രം അനാവശ്യവും ബാധ്യതയുമാണെന്ന് ചില പുരോഗമന വാദികൾ രാജ്യതാല്പര്യത്തിനനുസരിച്ച് മാറ്റിപ്പണിയണമെന്ന് ദേശിയതാ വാദികൾ നീതിബോധമില്ലാത്തതും പക്ഷപാതപരവുമാണെന്ന് വിപ്ലവകാരികൾ മാറ്റമില്ലാതെ പടുത്തുയർത്തണമെന്ന് ചരിത്രകാരൻമാർ തങ്ങളുടെ ആളുകൾക്ക് കൂടുതൽ ഇടം നൽകണമെന്ന് സമുദായ നേതാക്കൾ മികവുറ്റ രീതിയിൽ പണിതു തരാമെന്ന് ബഹുരാഷ്ട്ര കമ്പനികൾ പുതിയ ചരിത്രം തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണപക്ഷം ചരിത്രം മാപ്പു നൽകില്ലെന്നു പ്രതിപക്ഷം അങ്ങനെ പോയി വാദങ്ങളും പ്രതിവാദങ്ങളും അപ്പോഴും ചരിത്രമവിടെക്കിടക്കുകയായിരുന്നു ചിതലരിച്ചുകൊണ്ട്

നിദ്ര

ഉറക്കത്തിന്റെ അൽഗോരിതം ആകെ മാറിയിരിക്കുന്നു. രാത്രിയുടെ എത്ര യാമങ്ങളാണ് ഉറക്കവും പ്രതീക്ഷിച്ചിരുന്നത്. ഉറക്കമില്ലത്ത രാത്രികൾ താണ്ടാൻ ഏറെ ക്ലേശകരമാണ്. ആദ്യമാദ്യം വിരസമായിരുന്നു, പിന്നീടത് രാത്രിയോടുള്ള പ്രണയമായി മാറി. വേലിപ്പടർപ്പിൽ വിരിയുന്ന മുല്ലപ്പൂക്കളുടെ മണമുള്ള രാത്രികളിൽ ഞാനൊരു കവിയായി. അങ്ങനെ നിഴലും നിലാവും നിയതിയുമെല്ലാമെന്റെ കാവ്യ വിഷയങ്ങളായി. അങ്ങനെ ഞാൻ നിശയെ പ്രണയിച്ചു തുടങ്ങി. രാത്രിയുടെ ഇരുട്ടിൽ ഞാൻ എന്റെ അന്തർമുഖത്വം വെടിഞ്ഞ് ജനാലയിലൂടെ നിലാവെളിച്ചത്തിൽ ലോകത്തെ നോക്കിക്കണ്ടു. നിശാപുഷ്പങ്ങൾ എന്റെ പ്രിയപ്പെട്ടവയായി മാറി. വിലയിരുത്തലുകളില്ലാത്ത ആ ലോകം പതിയെ പതിയെ എന്നെ വാചലനാക്കി. അങ്ങനെ രാവേറച്ചെല്ലുമ്പോൾ നിശയുടെ സങ്കീർത്തനം കേട്ടുകൊണ്ട് ഞാനുറങ്ങും. ശബ്ദമുഖരിതമായ പ്രഭാതത്തിൽ എന്റെ നിശബ്ദത അലിഞ്ഞു പോയി. പിന്നെയൊരു കാത്തിരിപ്പാണ് നിശയ്ക്കു വേണ്ടി, നിദ്രയ്ക്കു വേണ്ടി. ഓരോ ദിവസവും ആരംഭിക്കുന്നത് കഴിഞ്ഞ ദിവസം നാം എവിടെ നിർത്തിയോ അവിടെ നിന്നാണ് എന്നാൽ നിദ്ര അങ്ങനെയല്ല. അവയോരോന്നും പുതുമയുള്ളതാണ്.  ഓരോരുത്തരെയും പുതുക്കുന്ന ഒന്ന്. 

അന്യോന്യം

നമ്മളന്യോന്യം മറന്നു തുടങ്ങിയിരിക്കുന്നു നിസ്സംഗതയുടെ ആവരണം നമ്മുടെ കാഴ്ചയെ മറച്ചിരിക്കുന്നു ഗൃഹാതുരതയിൽ കുതിർന്ന നമ്മുടെ ഭൂതകാലം, വർത്തമാനത്തിന്റെ പോക്കുവെയിൽകൊണ്ട് ഉണങ്ങിയിരിക്കുന്നു ഇടവപ്പാതി പെയ്തിറങ്ങിയ സന്ധ്യകളിലെ നനുത്ത ഓർമ്മകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു നാമേറെ മൗന ദൂരങ്ങൾ താണ്ടിയിരിക്കുന്നു

The Sound of Silence

The Sound of Silence It cannot be heard or seen It's a sensation  That can only be felt by the mind Which is calm and serene Memory Lane  I often take a stroll down memory lane  And loiter in the suburbs of memories Each time I visit I make minute alterations And I think this is how the memory works Abandoned Language   When words evaded me unexpectedly I devised a new language. It was as old as antiquity and As soothing as a sedative It is the language of Silence Mastered by many Practiced by some Understood by a few Dead or Alive I'm a seed that forget to sprout I've been in balmy slumber for years But I'm plant in one of my prolonged dreams Am I dead or alive? Fugitive   As the plot progressed, the discontented protagonist ran away from the story. And the readers called him a refugee  The irated author called him a fugitive

Memorabilia

I wonder if you would like to see my once personal treasures? An old box full of petty little things  Remnants of some halcyon days which comprise Red lucky seeds and rosary peas Wrappers of chocolates got on special occasions A few postcards Notebooks that profess my tryst with humble poems And  Expired love letters among other things

കാത്തിരിപ്പ്

'ചില കഴിഞ്ഞ കാലങ്ങളെപ്പറ്റി ഓർക്കുമ്പോൾ നമുക്ക് തോന്നാറില്ലേ കാലം അവിടെ തളംകെട്ടി നിന്നാൽ മതിയായിരുന്നു എന്ന്. ഋതുക്കൾ പോലെ ചാക്രികമായി ആ കാലത്തിന്റേതായ അനുഭൂതികളെ വീണ്ടും വീണ്ടും അനുഭവിക്കാൻ. പക്ഷേ, കാലം എവിടെയും സ്ഥായിയായി നിലകൊള്ളുന്നില്ല. അതൊരു ഒഴുക്കാണ് അത് ഒഴുകിക്കെണ്ടേയിരിക്കന്നു'. തന്റെ പുതിയ കഥയിലെ ആദ്യ വാചകങ്ങൾ എഴുതിയപ്പോഴേക്കും അയാളുടെ മനസ്സിലേക്ക് കുറേ ഓർമ്മകൾ കടന്നു വന്നു. അങ്ങനെ ഓർമ്മകളുടെ അയനങ്ങളിൽ അയാൾ ആമഗ്നനായി.  ആ ചിന്തകളിൽ നിന്ന് അയാളെ മോചിപ്പിച്ചത് ഒരു വാട്ട്സ്ആപ്പ് മെസ്സേജ് ആയിരുന്നു. അയാൾ ഫോണെടുത്തു 'ദിശാ ചക്രവർത്തി' 'Hi, Anand r u still loitering in your memories?' 'Hav u made up your mind?' ഇവൾക്ക് തന്റെ മനസ്സു വായിക്കാനുള്ള കഴിവുണ്ട് എന്നു തോന്നുന്നു. 'I'm undecided' അയാൾ തിരിച്ചയച്ചു. I'll come and let's decide then അവൾ വീണ്ടും അയച്ചു Most welcome എന്നയച്ച് അയാൾ ഫോണ് താഴെ വച്ചു. ദിശാ ചക്രവർത്തി. ഷില്ലോങ്ങിലെ ആനന്ദിന്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ദിശ. പകുതി മലയാളിയാണ്. അമ്മ മലയാളി, അച്ഛൻ ബംഗാളി. മലയാള...